നുണ

വാശിപിടിക്കുന്ന കുഞ്ഞിനോട് മോൻ മാമുണ്ടോ, ഇല്ലേൽ പാക്കാൻ വരും, വേഗം ഉറങ്ങിക്കൊ ഇല്ലേൽ  ഉമ്പായി വരും, കരഞ്ഞാൽ പട്ടാളംവരും എന്നൊക്കെ  മാതാപിതാക്കൾ പറയാറുണ്ട്. ലക്ഷ്യങ്ങൾ തല്ക്കാലികം ആയിരിക്കാം, എന്നാൽ അവയൊക്കേ തള്ളിക്കളയാവുന്ന  നിസാരമായ  നുണകള്‍  അല്ല ; നേരേ മറിച്ച്, അസത്യം പറയാൻ തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് പകർന്നു കിട്ടിയ കഴിവിനെ അവരറിയാതെതന്നേ വീണ്ടും മറ്റൊരു തലമുറയിലേയ്ക്ക് കൂടി  വിദഗ്ധമായി   കുത്തിവയ്ക്കുകയാണ്. വലിയ കള്ളങ്ങള്‍  ചെയ്യാനുളള  ആദ്യത്തെ പരിശീലനം............ഒരു വ്യക്തിയുടെ ഭൂമിയിലേ ആദ്യ പാഠശാല ഭവനം തന്നേ......ഗുരുക്കന്മാർ മാതാപിതാക്കളും.