വൺ ഡേ

......... ന്യൂബാറ്റിൽ ടെറസിൽ ടാക്സി ഇറങ്ങി ഞങ്ങൾ അല്പം മുമ്പോട്ട് നടന്നു. ദൂരത്തു നിന്ന് തന്നെ അവൾ ഡൊമീനിയൻ സിനിമാ ഹാൾ കണിച്ചു തന്നു. അന്നുതന്നെ സിനിമ കാണണം എന്നുള്ളത്  മുൻകൂട്ടി തീരുമാനിച്ച ഒരു കാര്യം അല്ലാതിരുന്നതുകൊണ്ട് ശോഷിച്ചു തുടങ്ങിയ ക്യൂവിൽ പുറകിലായ് ഞാൻ സ്ഥാനം പിടിച്ചു. ഞങ്ങളെ ബോറടിപ്പിച്ചുകൊണ്ട്  കുറച്ച് നിമിഷങ്ങൾ കടന്നു പോയി. രണ്ട് ബാൽക്കണി ടിക്കറ്റുകൾ കൈവശപ്പെടുത്തി അകത്തേ ഹാളിലെ പിൻനിരയിൽ ഒരു ഭാഗത്ത് ഞങ്ങൾ ഇരുന്നു. അവളുടെ വലതുകരം ചേർത്ത് പിടിച്ച് ലോകപ്രശസ്ഥമായ ആ തിയേറ്ററിൽ ചിലവിട്ട നിമിഷങ്ങൾ ജീവിതത്തിൽ മറക്കാനാവാത്ത മറ്റൊരനുഭവം ആയിരുന്നു. എന്റെ തോളിൽ മുഖംചേർത്ത് അവൾ ചോദിച്ചു: "ഹൗ ഡൂയൂ ഫീൽ നൗ?" ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു: "യാ, ഇറ്റ്സ് കൂൾ " . കഴിഞ്ഞ കുറേ ദിവസങ്ങളായി അവളുടെ വാശിയായിരുന്നു ഈ ഒരു നിമിഷം. അവളുടെ ആഗ്രഹങ്ങൾ നിരസിക്കുന്നതിൽ ഞാൻ പണ്ടേ പിശുക്കനായിരുന്നല്ലോ!!!
ഡേവിഡ് നിക്കോളാസിന്റെ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായിരുന്ന "One Day" എന്ന നേവലിന്റെ ചലചിത്രാവിഷ്കാരമായിരുന്നു അന്നത്തെ സിനിമ . അന്ന് ഗ്ലാസ്കോ എജ്യക്കേഷൻ ഡയറക്ടർ ആയിരുന്ന ലോൺ ഷാർഫിഗ് ആണ് ആ സിനിമ നിർമ്മിച്ചത്. എന്തായാലും അന്നത്തെ സൂപ്പർ ഹിറ്റ് മൂവി ആയിരുന്നു "One Day " . താരജോഡികളായ "ആനീ ഹീത്തവെയും "  "ജീം സ്റ്റർഗസും" ബിഗ് സ്ക്രീനിൽ നിറഞ്ഞു നിന്നു;  അതിലെ കഥാപാത്രങ്ങളായ എമ്മെയും ഡെക്റ്ററും  കഥയിലെ പ്രണയജോഡികൾ എന്നതിലുപരിയായി ഞങ്ങൾത്തന്നെ ആണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ. പ്രേമവും, ഗൃഹാതുരത്വവും, സൗന്തര്യവും  ഒഴുകിയെത്തുന്ന,  ഗാസ്ക്കോയുടെ മുഴുവൻ ഭംഗിയും ആവാഹിച്ചെടുത്ത "വൺഡേയിൽ " സത്യത്തിൽ ജീവിച്ചത് ഞങ്ങളായിരുന്നില്ലേ? അതോ ഒരു കഥ  ......അനുഭവമായി ഞങ്ങളിൽ പുന:ർജനിക്കുകയായിരുന്നോ?