ഉത്തരാധുനീകതയുടെ മോഡസ് വിവൻഡി

ആധുനീകതയിൽ നിന്നും ഉത്തരാധുനീകതയിലേയ്ക്കുള്ള കവിഞ്ഞൊഴുക്കിൽ കലയും, വാസ്തുവിദ്യയും, നിരുപണവും, വിമർശ്ശനരീതികളും  പഴയതിനെ പൂർണ്ണമായി കൈയ്യൊഴിഞ്ഞു. അതിലേറ്റവും ശ്രദ്ധേയം ഉഭഭോക്ത സംസ്കാരവും  മനുഷ്യന്റെ ജീവിതശൈലിയും എത്രമാത്രം മാറിപോയി എന്നുള്ളതാണ്. പ്രകൃതിയോടുള്ള നമ്മുടെ മനോഭാവവും, ആശയവിനിമയ രീതികളും, ആത്മീയതയും കാഴ്ചപ്പാടുകളിൽ അജഗജാന്തരം പ്രാപിച്ചു.
"I coming" എന്ന് തുടങ്ങുന്ന ഉത്തരാധുനിക വ്യാകരണശാസ്ത്രവും;  ചാറ്റും, ലഘു സന്ദേശങ്ങളും കൊണ്ടു നടക്കുന്ന ആശയവിനിമയത്തിലെ ചുരുക്കെഴുത്തുകളും പരമ്പരാഗത ഭാഷാസ്നേഹികളെ അല്പമൊന്നുമല്ല ചൊടിപ്പിക്കുന്നത്. ഭാഷ  ഭാഷയുടെ സ്വയനിലനില്പിനു വേണ്ടിയുള്ളതല്ല ആശയവിനിമയത്തിന് വേണ്ടിയുള്ളതാണെന്നാണ് ഉത്തരാധുനീകഭാഷാശാസ്ത്രം.

ഉത്തരാധുനികതയുടെ "മോഡസ് വിവന്റി " അഥവ മോഡ് ഓഫ് ലിവിംഗ് ബന്ധങ്ങളേക്കാൾ അനുഭൂതികൾക്കും സ്വാർത്ഥമായ ആശയങ്ങൾക്കും വേണ്ടി ചീർത്തിരിക്കുന്നു. ആധുനീകതയുടെ ജീവിതരീതികൾ പോലും പൂച്ഛത്തോടെ കണ്ടിരുന്ന നാം ഇന്ന് ഉത്തരാധുനികതയുടെ മഞ്ചത്തിലെ സുഖസുഷുപ്തിയിലാണ്.

വസ്ത്രധാരണവും ഭക്ഷണരീതികളും എന്തിനേറെ ദാമ്പത്യം വരെ നിയന്ത്രിക്കുന്നത് സോഷ്യൽ സൈറ്റുകളിലേ ബുദ്ധിജീവികളാണ് എന്ന അവസ്ഥയിലേയ്ക്ക് സമൂഹം മാറിയിരിക്കുന്നു. എത്ര മക്കൾ വേണം, എന്ത് പഠിപ്പിക്കണം, അവരെ ആരാക്കിത്തീർക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം നാം അവസരങ്ങൾക്ക് കൈമാറി. പോണോഗ്രഫീ പോലുള്ള അധമസംസ്കാരത്തിന്റെ വിഷവിത്തുകളെ നിയന്ത്രിക്കുമ്പോൾ മുറവിളി കൂട്ടുന്ന ഉത്തരാധുനികതയുടെ സാമൂഹീക കാവൽക്കാർ തങ്ങളുടെ മക്കളെ എന്താണാവോ പഠിപ്പിക്കുന്നത്? കണ്ടറിയണം !!! പോസ്റ്റ് മോഡേണിസത്തിന്റെ സമൂഹത്തിൻമേലുള്ള സ്വാധീനം അതിന്റെ ഉത്തുംഗശൃംഖങ്ങളിൽ എത്തി നില്ക്കുന്നു. ആത്മീയതയും, ദൈവശാസ്ത്രവും, അച്ചടക്കമുള്ള മനശാസ്ത്ര പഠനങ്ങളും, സാമൂഹിക, ധാർമ്മിക ബോധവൽക്കരണങ്ങളും ഒരു കാലത്ത് നമുക്ക് അഭിഭാജ്യഘടകങ്ങൾ ആയിരുന്നെങ്കിൽ, ഇന്ന് അവയെ അപ്പാടെ തളളികളഞ്ഞ് നാം എങ്ങോട്ടൊ പോയികൊണ്ടിരിക്കുന്നു, എന്തിനോ വേണ്ടിയോ പൊരുതുന്നു. ഇനി വരാൻ പോകുന്ന സാമൂഹിക പരിവർത്തനം നമുടെ ജീവിത രീതിയിൽ വരുത്താൻ പോകുന്ന ഭനായകമായ മാറ്റങ്ങൾ ആയിരിക്കട്ടെ ഇന്നത്തെ നമ്മുടെ ആശങ്ക. !!!..

കാത്തിരുപ്പ്....

കാലം കാത്തിരുപ്പുകളുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ..... കര കടലിനായും, കണ്ണ് കണ്ണുനീരിനായും, കവിൾ ചുംബനത്തിനായും കാത്തിരിക്കുന്നു.  ഒരു കുറുപ്രാവ് ഇണക്കായി കുറുകിഞരങ്ങി കാത്തിരിക്കുന്ന കഥ ഇന്നു കൂടി ഞാൻ കേട്ടു. എന്നാൽ കാത്തിരുപ്പുകളിൽ ഏറ്റവും ആവേശവും അഹ്ളാദവും പകരുന്നത് ഒരു കടിഞ്ഞൂലിനായുള്ള  സ്ത്രീയുടെ കാത്തിരുപ്പാണെന്ന് എനിക്ക് തോന്നുന്നു. സ്വന്തമെന്ന് പറയാനും സ്വന്ത രക്തത്തിൽ പിറന്ന ഒരു കുഞ്ഞിനെ മാറോടണക്കാനുമായുള്ള ഒരുവളുടെ കാത്തിരിപ്പോളം വരില്ല മറ്റൊന്നും. ഓരോ ദിനവും നിറമുള്ള ഓരോ പുതിയ സ്വപ്നങ്ങൾ, ഉദ്ദ്വേഗത്തിന്റെ നാളുകൾ..... ഉദരത്തിലെ ഓരോ തുടിപ്പുകളും, ലഘുവായ മർദ്ദനങ്ങളും സന്തോഷത്തോടെ സഹിച്ച് ആ ഒരു ദിനത്തിനായ് കാത്തിരിക്കുമ്പോൾ മനസ്സിൽ മറ്റൊന്നിനും സ്ഥാനമില്ല !!! തനിക്കു വേണ്ടെങ്കിലും തന്റെ കുഞ്ഞിനു വേണ്ടി ഉണ്ണുന്നവൾ, ഉറക്കമിലെങ്കിലും ഉദരത്തിൽ അവനെ ഉറക്കുന്നവൾ. ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം വേദന ഒരുനാൾ ഉണ്ടെന്നറിയാവുന്ന അവൾ  അതല്ല അതിനപ്പുറമുള്ള കൺമണിയുടെ നിഷ്കളങ്കമുഖമാണ് കാണുന്നത്, ഭാരം കാലുകളേ ബലഹീനമാക്കം എന്നാൽ അവയേ ശക്തിപ്പെടുത്തുന്നത് ആ പാൽ പുഞ്ചിരിയുടേ ഓർമ്മകളാണ്, ത്വക്കുകൾ വലിഞ്ഞ് മുറുകുമ്പോളും അവകാശിയുടെ സ്പർശ്ശനം മനസിനേ മൃദുവാക്കുന്നു, ശൂന്യത്തിൽ നിന്നും ഉരുത്തിരിയുന്ന തന്റെ പൊന്നോമനയ്ക്ക് ഉലകം വെട്ടിപ്പിടിക്കാൻ പോകും മുമ്പ് ഉദരം പകുത്ത് നല്കി അവൾ കാത്തിരിപ്പ് ആരംഭിക്കുന്നു .....പിന്നീട് ഒരു സമൂഹവും ഒരു ലോകവും അവളുടെ കാത്തിരിപ്പിന് പിന്തുണ പ്രഖ്യാപിക്കുന്നു ...ഒരു കുഞ്ഞിന്റെ ഉറക്കെയുളള കരച്ചിൽ ഉയരും വരെ !!  ഇതിലും മനോഹരമായ മറ്റൊരു കാത്തിരുപ്പുണ്ടോ? ....