സംശയമാണ്

പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത  കാര്യങ്ങളെ  സംശയങ്ങളുടെ ആനുകൂല്യം വച്ച് ഇന്നതാണെന്ന്  സമർത്ഥിക്കുവാൻ ശ്രമിക്കുന്നത് വ്യാഖ്യാനശാസ്ത്രപ്രകാരം വളരെ തെറ്റായിട്ടുള്ള സമീപനം ആണ്. നൽകപ്പെട്ടിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവയെ നീരീക്ഷിക്കുവാനും യുക്തമായ സാദ്ധ്യതകളെ പുറത്തുകൊണ്ടുവരുവാനും മാത്രമാണ് വ്യഖ്യാതാവിന് സ്വാതന്ത്രം ഉള്ളത്. അങ്ങനെയാണെങ്കിൽ, എന്തടിസ്ഥാനത്തിലാണ് കാലാകാലങ്ങളായി ശമര്യക്കാരി സ്ത്രീയെ ഒരു വ്യഭിചാരിണിയായി ചിത്രീകരിക്കുന്നത്?  അല്ലാ, യഥാര്‍ത്ഥത്തിൽ അങ്ങനെയാണെങ്കിൽ അതിനെന്തെങ്കിലും തെളിവുകൾ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ? ഈ ചിന്തകൾ ഒരു പഠിതാവ് എന്ന നിലയിലാണ് ഞാൻ ഇവിടെ ചേർക്കുന്നത്....

കൊക്കിനെയിഷ്ടമാണ്

അന്നും ഇന്നും വെളുത്ത നിറമുള്ള  കെക്കുകളെ എനിക്കിഷ്ടമാണ്. പണ്ട് പതിവായി വീടിന്റെ പരിസരത്ത് വന്നിരുന്ന ഒരു കൊക്കിനെ പിടിച്ചു വളർത്താൻ ആഗ്രഹിച്ചിരുന്നു. ഇത് മനസ്സിലായിട്ടാണോ എന്നറിയില്ല അത് പിന്നേ പരിസരത്തേക്ക് വരാതെയായി, ഇടക്ക് ഒന്നു വന്നു. അടുത്ത് ചെന്നപ്പേഴേക്കും അത് ചിറകടിച്ച് ദൂരത്തേക്ക് പറന്നുപോയി. പോകുന്ന പോക്കിൽ ഇങ്ങനേംകൂടി പറഞ്ഞപേലെ തേന്നി: "കൊക്കെത്ര കുളം കണ്ടതാ". പിന്നെ ആ കൊക്ക് തിരികെ വന്നിട്ടില്ല. വളർത്താൻ പറ്റിയില്ല, എന്നാലും ഇന്നും കൊക്കുകളെ എനിക്കിഷ്ടമാണ്.

വാർദ്ധക്യം

മഞ്ഞിൻ തട്ടമിടുന്ന പച്ചപ്പിൻ താഴ്വരകളുടെ ഈണമല്ലേ നാം കേട്ടിട്ടുള്ളു, ഉന്നതികളിൽ നിന്നും സമൃദ്ധിയിലേക്കൊഴുകുന്ന നീർച്ചാലുകളുടെ ആലിംഗനം, കണ്ണഞ്ചിപ്പിക്കുന്ന മലനിരകളുടെ സംഗീതവും; അത് ശ്രുതിമധുരമാണ്. ഇളംകാറ്റിന്റെ താളത്തിൽ മതിമറന്നാടിക്കളിക്കുന്ന കുഞ്ഞരിപ്പുവുകളുടെ കുണുങ്ങിച്ചിരികൾ മാത്രം കാല്പനീക കവികൾ തേടി നടക്കുന്നു. വേദനകളുടെ  യഥാര്‍ത്ഥ്യങ്ങൾ വീർപ്പുമുട്ടുന്ന ഇരുൾ മുറികളിലേയ്ക്കുള്ള ഇടനാഴികള്‍ മറയ്ക്കാൻ അവരിട്ട - കണ്ണഞ്ചിപ്പിക്കുന്ന ചിത്രയവനിക മെല്ലെയൊന്നു വകഞ്ഞുനോക്കൂ, അവിടെ കാണാം: പുൽകൊടികൾ തളിരിടാൻ മടിക്കുന്ന വൈധവ്യത്തിന്റെ ശാപം പേറുന്ന ലഘുഗിരികളുടെ ജീവിത വിലാപം, കഠിന താപത്തിൽ ഉരുകിയമരുന്ന പാറകെട്ടുകളുടെ പതിഞ്ഞ ഉഷ്ണഗാനം, ആരും സ്നേഹിച്ചിട്ടില്ലാത്ത ശവംനാറി പൂക്കളുടെ ത്രസിപ്പിക്കുന്ന ഗന്ധം, വേരറ്റുപോയ പടുവൃക്ഷങ്ങളുടെ വിറയാർന്ന മർമ്മരം, വരണ്ട മണൽക്കാടിൽ നിന്നുള്ള വിയർപ്പിന്റെ സുഗന്ധം. ഇന്നിനെ ഇവിടംവരെ ഉരുട്ടിയെത്തിച്ച തഴമ്പിച്ച കൈകളുടെ വിറയൽ തീരുന്നില്ല.........

ബാല്യം