"തൊട്ടാവാടിയുടെ മുള്ളിനാൽ മുറിപ്പെട്ട നീറ്റൽ. അത് മാറാൻ ആ ചെടിയെ പിഴുതെറിയാൻ ശ്രമിക്കുന്നപോലെ. പിഴുതെറിഞ്ഞു കളയാൻ പലകുറി ശ്രമിച്ചിട്ടും സ്ഥിരമതിൻ സ്ഥാനം. സ്വയം തൊട്ടു മുറിവേറ്റതല്ലേ?പിന്നെന്തിനെന്നെ പിഴുതെറിയുന്നു? ഒരു മാറ്റം അനിവാര്യമാണ് എന്ന് തോന്നി തുടങ്ങിയതിനാലാണ് ഈ ശ്രമങ്ങൾ എങ്കിൽ സ്വയം ഒരു പറിച്ചുനടൽ അല്ലേ വേണ്ടത്? അല്ലാതെ ഞാൻ എല്ലാം തികഞ്ഞവനെന്നു ഭാവിച്ചു മറ്റുള്ളവരെ പുച്ഛത്തോടെ നോക്കുമ്പോൾ, പറിച്ചെറിയുമ്പോൾ അറിയേണ്ട ഒരു കാര്യമുണ്ട്: ഈ ഓട്ടം പൂർത്തിയാക്കി തിരിച്ചു പോകുമ്പോൾ നമ്മൾ നേടിയതും വെട്ടിപ്പിടിച്ചതും ഒന്നും കൊണ്ടുപോകില്ല, മറിച്ച്, നമ്മൾ സ്നേഹത്തോടെ നേടിയതും പങ്കുവെച്ചതുമായ ജിവിതസത്യങ്ങൾ മാത്രമേ കൂട്ടിനുണ്ടാകു. മരണമെന്നുന്നുണ്ട് മർത്യാ മറന്നിടാതിരിക്കട്ടെ. ഇന്നല്ലെങ്കിൽ നാളെ മണ്ണിൽ ചേരേണ്ടവരാണെല്ലാവരും.അടുത്ത തലമുറയ്ക്ക് ഓർത്തു വക്കാൻ വേണ്ടി എങ്കിലും ചില സത്യങ്ങൾ അംഗീകരിച്ചു കൂടേ?
